Friday, 31 July 2020

നാഗങ്ങളുമായി സംസാരിക്കാൻ കഴിയും എഴുത്ത് :സുനിൽ സി എൻ (ലിനസ് )

 

ഭയമുള്ളത്തിനെ എല്ലാം സ്നേഹിച്ചു തുടങ്ങിയാൽ ഭയം വിട്ടുമാറുമെന്ന  ഐഡിയോളജി പ്രാവർത്തിക മാക്കിയത് വളരെ അത്ഭുതത്തോടു കൂടിയാണ് ഒരു പക്ഷേ നിങ്ങള്ക്ക് വിശ്വസിക്കാൻ കഴിഞ്ഞു എന്ന് വരില്ല പക്ഷേ സത്യമാണ് ചെറുപ്പം മുതലേ ആന,പാമ്പ്,പട്ടി തുടങ്ങിയ മൃഗങ്ങളെ ഭയമായിരുന്നു , പണ്ട് ഞാൻ കൈക്കുഞ്ഞായിരുന്നപ്പോൾ കാരിത്തോട്ട അമ്മയുടെ(വല്യമ്മ ) വീട്ടിൽ ഒരു പട്ടി ഉണ്ടായിരുന്നു വളരെ സ്നേഹം ഉള്ള ഒരു പട്ടി, കുഞ്ഞിലേ എന്നെ ഒരിക്കൽ അവിടെ കൊണ്ട് പോയ നേരത്തു വീട്ടു മുറ്റത്തു വെച്ച് എന്നേ ആരോ അമ്മയുടെ കയ്യിൽ നിന്നും  വാങ്ങി താലോലികാനായി എടുത്തു  പെട്ടന്ന് വീട്ടിലെ പട്ടി ചാടി അവരെ കടിച്ചു പക്ഷേ ആ കടി എന്റെ കാലിനാണ് ഏറ്റത് പിന്നീട് ഓർമ്മ വെച്ച നാൾ മുതൽ എന്റെ കാലിലെ പാടു കാണിച്ചു അമ്മ പണ്ട് പട്ടി കടിച്ച കഥ പറയുമായിരുന്നു, പതിയെ പതിയെ പട്ടി ഒരു വില്ലനായി മനസ്സിൽ കയറി കൂടി, ആ ഭയം കുറച്ചു നാള് ഉണ്ടായിരുന്നു വീട്ടിൽ ഒരു പട്ടി കുട്ടിയെ വാങ്ങിയതോടെ പട്ടിയെ കുറിച്ചുള്ള ഭയം ഇല്ലാതായി ഇനിയും പാമ്പിന്റെ ഭയം കൂടെ ഇല്ലാതാക്കണം  എന്താണ് അതിനു ചെയ്യാൻ പറ്റുക,  എന്ത് കൊണ്ടാണ് പാമ്പിനെ കാണുമ്പോൾ ഭയക്കുന്നയത്‌ എന്ത് മെസ്സജ് ആണ്  പാമ്പിനെ കാണുമ്പോ ബ്രയിൻ സ്വീകരിക്കുന്ന വിഷ്വൽ മെസ്സേജ്  ആ മെസ്സേജ് എങ്ങനെയാണു നമ്മളെ സ്വാധീനിക്കുന്നത് ഒരു പക്ഷെ സഹതാപം ആയിരിക്കാം മനുഷ്യനെ അപേക്ഷിച്ചു കൈകളും കാലുകളും ഇല്ലാത്ത ജീവിയാണല്ലോ,അതിന്റെ സഞ്ചാരം ഒരു തരം പിടച്ചിൽ പോലെ ആയിട്ടായിരിക്കാം ബ്രയിൻ കോഡ് ചെയ്യുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്  ഉദാഹരണത്തിന് ഭയപ്പെട്ട ഒരു പാമ്പ്  ടൈൽസിട്ട ഒരു തറയിൽ കൂടെ ഇഴഞ്ഞു നീങ്ങാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ആണ് ഇത്തരം സിമ്പതികൾ ഒട്ടുംബോധത്തോടെ അല്ലാതെ ഉപബോധ മനസ്സിൽ കയറിക്കൂടുന്നത് എന്നാണ് ഞാൻചിന്തിക്കുന്നത് ഒരു പക്ഷെ കയ്യും കാലും ഉണ്ടായിരുന്നെകിൽ അതിനു എഴുന്നേറ്റു ഓടിപോകാമായിരുന്നു, സത്യത്തിൽ ഉള്ളിലുള്ള ഭയത്തെ ആദ്യം ഇരുട്ടു ആകുമ്പോഴേക്കും അഴിച്ചു വിടും പിന്നീടാകും നമ്മൾ ടോർച്ചുമായി പോകുക, പകൽ സമയത്തു വിജനമായ സ്ഥലത്തു ഈ ഭയം ഉണ്ടാകാറില്ല, വനാന്തരങ്ങളിലോ കാട്ടിലോ ഓക്കെ കയറുമ്പോ ഈ ഭയം ഉണ്ടായെന്നു വരാം, പാമ്പ് പിടുത്തക്കാരൻ വാവാ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ ഒരു ഭയവും തൊന്നാറില്ല, കാരണം പാമ്പിനെ അദ്ദേഹം ഭയപ്പെടുത്താറില്ല വാവ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ  പഴയ ബ്ളാക്ക് ആൻഡ് സിനിമകൾ  മനസ്സിൽ വരും,വില്ലൻ ബലാൽസംഗ സീനുകളിൽ നായികയെ പിടിക്കുമ്പോൾ നായിക കുതറി മാറാൻ ശ്രമിക്കില്ലേ.. എന്നേ വിടൂ എന്നേ വിടൂ ഞാൻ പോകട്ടെ...വിടൂ എന്നേ എന്നൊക്കെ പറയുന്നത് പോലെ  രാജ വെമ്പാല  വാവ ചേട്ടനെ തിരിച്ചു കമാ എന്നൊന്നു ചീറ്റ് കൊടുക്കുന്നത് പോലും  കണ്ടിട്ടേയില്ല  
പറഞ്ഞു വന്നത് നമ്മുടെ പാമ്പിനോടുള്ള  ഭയത്തെ  ഒഴിവാക്കുക, ചില മൈൻഡ് വിദഗ്ധർ  പറഞ്ഞിട്ടുണ്ട് നമ്മൾ ചിന്തിക്കുക കാര്യത്തെ കുറിച്ച് നൂറു ശതമാനം ആത്മാര്ഥതയോടു കൂടി ചിന്തിക്കുക ,പരാജയ പെട്ടാലും ലക്ഷ്യത്തിൽ എത്തുന്നത് വരെ തുടരെ തുടരെ  അതിനു ആവശ്യമായ കാര്യങ്ങൾ  ചെയ്തു കൊടുത്തു കൊണ്ട് അതിനു വേണ്ടി പ്രയക്നിക്കുക  എന്നാണ്  , നാഗഭയം മാറിക്കിട്ടാൻ  അങ്ങനെ ഒന്ന് പ്രയക്നിച്ചു നോക്കാൻ ഞാനും തീരുമാനിച്ചു  നാഗങ്ങളെ കുറിച്ച് ചിന്തിച്ചു  തുടങ്ങി കയ്യും  കാലുമില്ലാത്ത ഉടലുകൾ ആണല്ലോ പാമ്പുകൾ എന്ന സിമ്പതി വർക്ക്‌ ആയി, പതിയെ അവയെ  ഇഷ്ടപ്പെടാൻ  തുടങ്ങി, ഏതോ ഒരു പെർഫ്യൂമിന്റെ പരസ്യം കണ്ടപ്പോൾ ആണ് കറുത്ത കോബ്ര കളുടെ വല്ക്കങ്ങളുടെ സൗന്ദര്യം  മനസ്സിൽ ആദ്യമായി കേറുന്നത് എന്ത് മനോഹരമാണ്  അവ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഭൂതകാലത്തിൽ മനുഷ്യന്റെ ആദ്യ സ്പീഷിസുകളിൽ പെട്ടതാകാം പാമ്പുകൾ എന്ന്  തോന്നിച്ചു, ഒരു പക്ഷേ സ്പര്ശനം  പാമ്പുകളുടെ സംഭാവന ആകാം എങ്ങനെ നോക്കിയാലും മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ ചുറ്റുന്ന ജീവികൾക്ക് എല്ലാം അല്പം ദൈവീക  അനുപാതം കൂടുതൽ എന്ന നിഗമനത്തിലാണ് ചിന്തകൾ കൊണ്ടെത്തിച്ചത് എന്താണ്  ദൈവീക  അനുപാതം അതായതു ഗോൾഡൻ റേഷിയോ  എന്നല്ലേ അത് ഭൂമിയിലെ എല്ലാ ജീവിജാലങ്ങളിലും കാണുന്ന ഒരു അളവ് കോലാണ്,  മനുഷ്യരുടെ യുക്തിക്കനുസരിച്ചുള്ള കലകളിളും   ഒരേ ഗോൾഡൻ റേഷ്യോ  പരന്നു കിടക്കുന്നു,   കല പല കാര്യങ്ങളിലായും  വിഭജിച്ചു കിടക്കുന്നു എന്നുള്ളതേ ഉള്ളു, കലാകാരന്മാർക്ക് ജാതിയും മതവുമൊന്നുമില്ല എല്ലാം ദൈവികം ആണ് എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത് ഈ ഗോൾഡൻ റേഷ്യോയെ കുറിച്ച് തന്നെയാണ്, കലയിൽ കല മാത്രമേ ഉണ്ടാവുകയുള്ളൂ,
ജീവ ജാലങ്ങളിലേക്കും പാമ്പിലേക്കും തിരിച്ചു വരാം പുറം തോടുകൾ ഉള്ള പിരിയൻ ശംഖ്, അട്ട, പാമ്പ്  എന്ന് വേണ്ടാ പ്രകൃതിയിലെ ഇത്തരം ജീവികളിൽ  എല്ലാം തന്നെ ഗോൾഡൻ റേഷിയോ അല്പം കൂടുതൽ ആണ് എന്നതാണ് എന്റെ കാഴ്ചപ്പാടുകൾ, ഗോൾഡൻ റേഷിയോയുടെ കാര്യത്തിൽ ഭാഗ്യം ചെയ്യ്തത് സാളഗ്രാമുകൾ ആണ്
എന്താണ് സാളഗ്രാമുകൾ? ചുറ്റലുകൾ ഉള്ള ഒരു തരം ഒച്ച് വിഭാഗത്തിൽ പെട്ട പുരാതന ജീവികളുടെ ഷെല്ലുകളിൽ എക്കലുകളും മണ്ണും അടിഞ്ഞുണ്ടാകുന്ന പിരിയാൻ ഗോവണിയുടെ  ഷേപ്പിൽ പതിഞ്ഞു ഉണ്ടാവുന്ന കല്ലുകൾ ആണ് സാളഗ്രാമുകൾ കേരളത്തിലെ തന്നെ പല ദൈവീക വിഗ്രഹങ്ങളിലും ഇൻസ്റ്റന്റായി ദൈവീക അംനുപാതം ചേർത്തിട്ടുണ്ട് എന്നുള്ളതാണ് തമാശ ഡാവിഞ്ചി കണ്ടെത്തിയ റെഷിയോ കൊണ്ടാണ്  ആധുനീക മനുഷ്യരെ ആത്മീയതയുടെ  കൊട്ടാരം ലോബികൾ പറ്റിച്ചത്  എന്തായാലും പ്രകൃതിയെയും പ്രകൃതിയിലെ ജീവ ജാലങ്ങളെയും തന്നെയാണ് എല്ലാ മത വിഭാഗങ്ങളുടെയും   അടിസ്ഥാന  വളർച്ചക്ക് വേണ്ടി  അവർ വാർപ്പ് മാതൃകകായി  ഉപയോഗപെടുത്തിയിട്ടുള്ളത്   ഉദാഹരണം: കടലിൽ വച്ചിരിക്കുന്ന വിഗ്രഹം മല മുകളിൽ വച്ചിരിക്കുന്ന വിഗ്രഹം അങ്ങനെ പ്രകൃതിയെ ഉപയോഗിച്ച്  നിരവധി തട്ടുപ്പുകൾ നടത്തുന്നുണ്ട് ആത്മാവും ശരീരവും രണ്ടാണ് എന്ന് പറഞ്ഞു പ്രകൃതിയെയും മനുഷ്യന്റെ ചിന്തകളയേയും കൂട്ടി കലർത്തി യുക്തിയെ  തകർത്തു കളഞ്ഞു കൊണ്ടാണ്  മത കച്ചവടക്കാർ ആത്മീയത കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്, ക്ലാസ്സിക്‌   കാലഘട്ടത്തിൽ ഗോത്തിക്  ശൈലിയിൽ  ഭീമാകാരങ്ങളായ  ദേവാലയങ്ങൾ പണിഞ്ഞു ഉണ്ടാക്കി ആണ് അവർ  മനുഷ്യനെ ഭയപ്പെടുത്തി ആരാധിപ്പിച്ചു മനുഷ്യനെ പറ്റിച്ചിരുന്നത്, നമ്മുടെ നാട്ടിലും  ഗോത്തിക് ശൈലികൾ പല മേഖലകളിലും   കടന്നു വന്നിട്ടുണ്ട്, 
ശരീരവും ആത്മാവും രണ്ടായി പിരിഞ്ഞ പ്രേതാത്മാക്കൾ  ഭൂമിയിൽ മോക്ഷം കിട്ടാനും, സ്വർഗം കിട്ടാൻ വേണ്ടിയും  പേപ്പട്ടികളെ പോലെ ദേവാലകൾ ആയി ദേവാലയങ്ങൾ കയറി ഇറങ്ങി നടക്കാൻ പ്രാപ്തനാക്കി എന്നുള്ളതാണ് പ്രകൃതിയെയുംജീവജാലങ്ങളെയും കൊണ്ടുള്ളമത പുരോഹിതന്മാരുടെ വിജയവും   ഇതിലെ പ്രധാന തമാശയും പറഞ്ഞു വന്നത് ദൈവീകത എന്നത് മാറ്റി സ്ഥാപിക്കാനും കൂട്ടി ചേർക്കാനും,കാശു കൊടുത്താൽ വീട്ടിൽ കൊണ്ട് പോകാനും സാധിക്കുന്ന ഒന്നാണ്  അതിൽ പ്രകൃതിയെ കൂടെ ഉപയോഗപ്പെടുത്തി കച്ചവടം ചെയ്‌ത്‌മ്പോൾ ഒരു മനുഷ്യൻ എന്ന  നിലയിൽ എന്ത് ആത്മാർത്ഥത  ആണ് സഹജീവികൾ ആയ മനുഷ്യനോട് ഉള്ളത് എന്നുള്ള ഒരു ചോദ്യം അവശേഷിക്കുന്നു നമുക്ക്  ഗോൾഡൻ റെഷിയോയിൽ പെട്ട ജീവികളിലേക്കു തിരിച്ചു വരാം മനുഷ്യന്റെ  സെൻസറിങ് പവറിൽ  നിന്ന്‌ വളരെ വ്യത്യസ്തമാണ്  ജീവികളുടെ സെൻസറിങ് പവർ, സഞ്ചാരി പക്ഷികളെ  തന്നെ എടുത്താൽനമുക്ക് മനസ്സിലാക്കാം സ്വന്തമായി റഡാർ സംവിധാനങ്ങൾ തലയിൽ ഉള്ള ജീവികൾ ആണ്  അവർ കൃത്യമായി ദിശയും താപവും ദൂരവും ഓക്കെ അളക്കാനുള്ള സംവിധനം അവരുടെ തലയിൽ തന്നെ ഉണ്ട്, അട്ട, പാമ്പ്, ഒച്ച് ഉറുമ്പ് തീനി തുടങ്ങിയവ ഭൂമിയുടെ സ്പന്ദനം ഏറ്റവും കൂടുതൽ അറിയാവുന്നവർ ആയിരിക്കാം, തന്നെയുമല്ല മറ്റുള്ള ജീവികളിൽ നിന്ന്‌ വ്യത്യസ്തമായി പ്രത്യക്ഷത്തിൽ പ്രതിരോധം പ്രകടിപ്പിക്കുന്ന  ജീവികൾ ആണ് എന്ന് തോന്നിയിട്ടുണ്ട്, മനുഷ്യരുടെ കാലിന്റെ വൈബ്രേഷൻ പെട്ടന്ന് തിരിച്ചറിയാൻ പറ്റുന്ന ജീവികൾ ആണ്  പാമ്പുകൾ,കഥകളിൽ നിന്നുള്ള മനുഷ്യന്റെ ഇമാജിനേഷൻ ആണ് പാമ്പുകളെ ഭീകര ജീവികൾ ആക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് ഒരിക്കൽ എനിക്കും പാമ്പിനെ അടുത്ത കാണണം എന്ന കലശലായ ആഗ്രഹം ഉണ്ടായി എന്താചെയ്യുക ഒരു മാർഗമേ ഉള്ളു മൃഗ ശാലയിൽ പോകുക നേരെ തിരുവനന്തപുറം മൃഗ ശാലയിലേക്ക്  പൊയി,മൃഗശാലയിലേക്ക്   കയറാനുള്ള ടിക്കറ്റ് എടുത്തു ഓർക്കണം ഒരു യാത്ര അത്രയും ചെയ്തത്  ഒരു കാര്യം മാത്രം മനസ്സിൽ  ഓർത്തു കൊണ്ടാണ്  പാമ്പിനെ അടുത്ത് കാണണംഎന്നുള്ള അതിയായ ആഗ്രഹം മൃഗശാലയുടെ അവസാനമാണ് സ്‌നേക് മ്യൂസിയം ഉള്ളത് എല്ലാ മൃഗങ്ങളെയും കണ്ടു അവസാനം സ്നേക്ക് മ്യുസിയത്തിൽ എത്തി ഞാൻ വന്നത് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സുകൊണ്ട് അവയോടു പറഞ്ഞു,  നമ്മൾ എന്താണോ അതിയായി ആഗ്രഹിക്കുന്നത്‌ അത് നമ്മളെ തേടി വരും എന്ന്  പറയുന്നത് സത്യമാണ് എന്ന് തോന്നിയ നിമിഷം, കണ്ണാടി അലമാരയിൽ പല തരം പാമ്പുകളെയും അവയുടെ പുറങ്ങളിൾ ഉള്ള പലതരം ഡിസൈനുകളും  കണ്ടു അങ്ങനെ ആസ്വദിച്ചു  നടക്കുകയാണ് , ഒരു കണ്ണാടി കൂട്ടിൽ നിറയെ കരിമൂർഖൻ കിടക്കുന്നുണ്ട്, മനസ്സു സന്തോഷത്താൽ വീർപ്പു മുട്ടി അവയെ എല്ലാം നോക്കി ഇങ്ങനെ കൂടിന്റെ മുൻപിൽ ഇങ്ങനെ നിന്നു, എന്ത് മനോഹരങ്ങൾ ആയി ആണ് അവ സൃഷ്ടിക്കപ്പെട്ടത്,അതി മനോഹരം എന്ന് മനസ്സിൽ വിചാരിച്ചു, പാമ്പ് കൂട്ടിൽ ചെറിയ കുന്നുകളും ദ്വാരങ്ങളും കമ്പുകളും ചെറിയ തടി കഷ്ണങ്ങളും ഓക്കെ ഇട്ടു മനോഹരം ആക്കിയിട്ടുണ്ട്   പാമ്പുകൾ എല്ലാം  ഒരേ താളത്തിൽ ഓടികളിക്കുകയാണ് ഏറ്റവും കൂടുതൽ സെൻസ് ചെയ്യാൻ കഴിയുന്ന ജീവികൾ ആണ് എന്ന് അന്നത്തെ സംഭവത്തോട്  കൂടി എനിക്ക് മനസ്സിലായി , നമ്മുടെ  എനർജി ഫീൽ അവക്ക് മനസ്സിലാക്കാൻ പറ്റും, എന്റെ മുന്നിലൂടെ ആളുകൾ പോയ്കൊണ്ടിരിക്കുന്നുണ്ട് പക്ഷേ പമ്പുകളിൽ തന്നെയാണ് എന്റെ ശ്രദ്ധ ആളുകൾ എല്ലാവരും ഒന്നു ഒഴിഞ്ഞപ്പോൾ ഞാൻ ഒരു മനോഹരമായ കാഴ്ച കണ്ടു മറ്റുള്ള പാമ്പുകളുടെ എനർജി ഫീൽഡിൽ നിന്ന്‌ വ്യത്യസ്തമായി  സാവധാനത്തിൽ അല്പം സെക്സിയായി പതിയെ ഇഴഞ്ഞു  വരുന്ന ഒരു പാമ്പ് അതിന്റെ ശല്കങ്ങൾ  വെളിച്ചത്തിൽ തിളങ്ങി നിന്നു, ഞാൻ അതിനെ തന്നെ നോക്കി മനസ്സിൽ പറഞ്ഞു "ഞാൻ ഇതാ നിന്നെ തേടി വന്നിരിക്കുന്നു എന്നേ നോക്കൂ"..അലപം നേരം കൂടെ അവയെ ഇഷ്ടത്തോടെ നോക്കി നിന്ന്‌ ആ പാമ്പ് ഒന്ന് കറങ്ങി തിരിഞ്ഞു എന്റെ നേരെ ഇഴഞ്ഞു  വന്നു പതിയെ തല മുകളിലേക്കു ഉയർത്തി എന്നേ തന്നെ നോക്കി നിൽക്കുന്നു, എന്റെ ഹൃദയം  പടപാടുന്നു ഇടിക്കാൻ തുടങ്ങി, സത്യം തന്നെയാണ് ഞാൻ ഈ കാണുന്നത്, മറ്റുള്ള പാമ്പുകൾ ഓടി കളിച്ചു കൊണ്ടിരിക്കുയാണ് ഒരെണ്ണം മാത്രം എന്നേ നോക്കി നിൽക്കുന്നു, കുറച്ചു നേരം നോക്കി നിന്നപ്പോൾ ഞാൻ പറഞ്ഞു മതി എനിക്ക് നിന്റെ നോട്ടം താങ്ങാൻ കഴിയുന്നില്ല കാരണം ഞാൻ വളരെ വിഭ്രംശിച്ചു പോയ്‌  നമ്മൾ രണ്ട് സ്പീഷിസ്‌ ആണ് തന്നെയുമല്ല ഒരായുസ്സ് മുഴുവനും മനുഷ്യനായി ആണ് ഞാൻ ജീവിച്ചത്  എങ്കിലും നിങ്ങൾക്കു  ഞങ്ങളോട് കമ്മ്യൂണിക്കേറ്റ്  ചെയ്യാൻ പറ്റുമല്ലോ, മതി ഇനി പോക്കോ എന്നു പറഞ്ഞു ഞാൻ പിൻവാങ്ങി അത് പതിയെ ഇഴഞ്ഞു നീങ്ങി, പുറത്തിറങ്ങുന്നത് വരെ സന്തോഷം കൊണ്ട് വീർപ്പു മുട്ടി പോയ്‌ , ആരോടാ ഇതൊന്നു പറയുക. അല്ലെങ്കിൽ വേണ്ടാ പിന്നീട് ആരോടെങ്കിലും പറയാം  എന്ന് വിചാരിച്ചു ഈ നാഗ സംസർഗ്ഗത്തെ കുറിച്ച് ബ്ലോഗിൽ എഴുതാമെന്ന് അന്ന് മുതൽ വിചാരിച്ചതാണ്  പക്ഷേ നടന്നില്ല, എന്റെ അടുത്ത സുഹൃത്തുക്കളോട് ഈ സംഭവം ഞാൻ വിവരിച്ചിരുന്നു  എല്ലാവരും വിശ്വസിക്കുകയില്ല  അത് തന്നെയായിരുന്നു ആ സമയത്ത് ഞാനും ചിന്തിച്ചതും  പാമ്പുമായുള്ള സംസാരത്തിൽ   നിന്ന്‌ പിന്മാറാൻ ഉണ്ടായതിനും കാരണം  , 
സുനില്‍ സി എന്‍  ( ലിനസ് )
31/7/2020

നിങ്ങൾക്കും  ഇതുപോലെ എന്തെങ്കിലും ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൾ കമന്റ്‌ ബോക്സിൽ എനിക്ക് കമന്റ്‌ ചെയ്യണം 

Wednesday, 29 July 2020

സ്വപ്നത്തിലെത്താറുള്ള വീട് (ഓർമ്മക്കുറിപ്പ് ) വര : സുനിൽ സി എൻ


മൂടിപ്പുതച്ചുറങ്ങുന്ന പുലർ കാലങ്ങളിൽ ഞാൻ കണ്ടിട്ടുള്ളവയിൽ ഏറ്റവും പ്രിയപ്പെട്ട  സ്വപ്നം ആ വീടാണ് , കാരിത്തോട്ട അമ്മയുടെയും അപ്പച്ചന്റെയും വീട് , കാരിത്തോട്ടമ്മ  എന്റെ 
അമ്മയുടെ അമ്മയാണ്  അപ്പച്ചൻ അമ്മയുടെ അച്ഛനാണ് 
കുട്ടിക്കാലത്തു വളരെ ഏറെ
മനസ്സിനെ സ്വാധീനിച്ച  വീട്‍യിരുന്നു  കാരിത്തോട്ട,പഴയ രീതിയിൽ പറഞ്ഞാൽ ഇടനാട്, ചുറ്റിനും ഭീമാകാരങ്ങൾ അല്ലാത്ത മൊട്ടക്കുന്നുകളും പുഴകളും പാടങ്ങളും ഉള്ള പ്രദേശം, പുരാതന കേരള സംസ്കാരത്തെ സ്വാധീനിച്ച  കുട്ടനാടിന്റെ മാതൃക ആയ ആറന്മുളയുടെ സമീപ പ്രദേശം ആണ്  കാരിത്തോട്ട, ആറന്മുളയിലുള്ള  വള്ളം കളിയും ഉത്‌സവങ്ങളും ഒരു ജനതയെ എങ്ങയൊക്കെസ്വാധീനിച്ചിരുന്നു എന്ന് അപ്പച്ചനിലൂടെ  നോക്കിക്കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് 
അമ്മ എപ്പോഴും പറയുമായിരുന്നു അപ്പച്ചൻ ചെയ്യാത്ത കൃഷി ഇല്ലായെന്ന് , കൃഷി സംബദ്ധമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ 
അപ്പച്ചനെ മാതൃകആക്കി
ഇടക്ക് സംസാരിക്കാറുണ്ട്   
അപ്പച്ചൻ നട്ടിട്ടില്ലാത്ത വിളകൾ 
ചുരുക്കമാണ്  എന്ന് പറയും ചാമ,തിന, മുതിര,നെല്ല്,വാഴ, ചേമ്പു,ചേന, മധുരകിഴങ്ങു,
കൂർക്ക,വെള്ള കിഴങ്ങു ,കപ്പ, മാങ്ങ,തേങ്ങ,പറങ്കി മാവ്,
കുടം പുളി,അങ്ങനെ പോകുന്നു ഒരു നീണ്ട നിര, പണ്ടെങ്ങോ അപ്പച്ചൻ വറുത്തു വാരിത്തന്നു കഴിപ്പിച്ച ചാമയുടെയും, മുതിരയുടെയും രുചി പലപ്പോഴും
ഓർക്കാറുണ്ടായിരുന്നു 
പക്ഷേ വളർച്ചയുടെ ഘട്ടത്തിൽ ആ രുചി മനസ്സിന്റെ കോണിൽ എവിടെയോ കിടന്നു പെരുകി പറയുന്നുണ്ടായിരുന്നു, ഈ  ടെസ്റ്റ് നിനക്ക് പിന്നീട് കിട്ടിയിട്ടില്ല നീ കണ്ടു പിടിക്ക് എന്ന് മനസ് പലപ്പോഴും പറയും ആ രുചി ഓർത്തെടുക്കൻ ശ്രമിച്ചു നടന്നില്ല വർഷങ്ങൾക്ക് ശേഷം എന്റെ  സിനിമയാത്രയുടെ ഭാഗമായി  സഞ്ചരിക്കേണ്ടി വന്നപ്പോൾ ആണ് അറിയാതെ ആ രുചി തിരിച്ചുകിട്ടിയത്, ചാമയും,
മുതിരയും , തിനയും  ഒക്കെ  ഭൂമിയിൽ നിന്ന്‌ അപ്രത്യക്ഷമായി പോയ്‌ കൊണ്ടിരിക്കുകയാണ് പിന്നെങ്ങനെ അതിന്റെ രുചി  കിട്ടും അല്ലേ 

കാരിത്തോട്ട അപ്പച്ചൻ 

അപ്പച്ചൻ ഒരു നല്ല ഒരു 
കൃഷിക്കാരൻ ആയിരുന്നു, 
ഒന്നര ഏക്കർ വരുന്ന ഒരു വലിയ കുന്നിന്റെ ഒരു ഭാഗം മുഴുവൻ അപ്പച്ചന്റെയും കാരിത്തോട്ടമ്മ സ്വന്തമായിരുന്നു 
എന്റെ ഓർമ്മക്കുറിപ്പിലെ സ്വപനത്തിൽ എത്താറുള്ള 
വീട്ടിലെ പ്രധാനപ്പെട്ട ഭാഗം 
ഈ  വിസ്‌തൃതമായ കുന്നിൻ പ്രദേശമാണ്,മഞ്ഞിന്റെ പുലർ കാലങ്ങളിൽ മണ്ണിൽ കിളക്കുന്ന  
അപ്പച്ചന്റെ ഊക്കിന്റെ ശബ്ദം 
കെട്ടിട്ടാണ്  പലപ്പോഴും ഉണർന്നിട്ടുള്ളത് , വളരെ മനോഹരമായ ഓടിട്ട ഒരു ചെറിയ  വീടായിരുന്നു കാരിത്തോട്ടമ്മയുടെയും അപ്പച്ചന്റെയും വീട് 
വീടിന്റെ മുറ്റത്തിന് മുകൾ ഭാഗം ഒരു കയ്യാല ഉണ്ടായിരുന്നു അതിന് മുകളിലായി നിറയെ നിരനിരയായി പറങ്കി മാവും  ആഞ്ഞിലി ഉണ്ടായിരുന്നു  കുമ്പഴുപ്പൻ ആഞ്ഞിലി ചക്ക കിളികൾ കൂട്ടത്തോടെ ബഹളം  വച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ട്   
മുത്തന്റയ്യത്ത്  എന്നായിരുന്നു വീട്ടു പേര്, വീടിനകം വളരെ മനോഹരമായിരുന്നു,
ഒരു നീണ്ട ഹാൾ,അതിൽ തടികൊണ്ടുള്ള കാലുകൾ നീട്ടി കയറ്റി വെക്കാവുന്ന  ഒരു ചാരു കസേര,  ഇളം നീലയിൽ ഇളം  ചുവപ്പും പച്ചയും, നീലയിലും വരയിട്ട ഒരു കട്ടിയുള്ള തുണിയിൽ അപ്പച്ചന്റെ ഇരിപ്പിടം സെറ്റ് ചെയ്തിരിക്കുന്നു, മുറ്റത്തെക്കു തുറക്കുന്ന തടിയിൽ തീർത്ത ജനുകൾ, കോളാമ്പി  
ചാരുകസേരയുടെ താഴെ ഇപ്പോഴും ഇരിക്കുന്നത് കാണാം 
ഹാളിൽ നിന്ന്‌ അകത്തേക്ക്  കയറി ഇടത്തേക്ക് തിരിഞ്ഞാൽ ആദ്യത്തെ ഹാൾ പോലെത്തന്നെ  രണ്ട് മുറിയായി തിരിച്ചിട്ടുണ്ട് ഒന്ന് കിടപ്പു മുറി അതിനപ്പുറത്തേതു  ധാന്യപ്പുരയും അലമാരയും 
വലിയ  മനോഹരമായ ഒരു കണ്ണാടി അലമാര വെച്ചിട്ടുണ്ടായിരുന്നു 
 അലമാരക്ക് എതിർ ഭാഗത്തു ഒരു വലിയ പത്തായം വച്ചിട്ടുണ്ട് 
നല്ല കറുത്ത  കളറാണ് പത്തായതിനു, മാജിക് എന്നപോലെ മൂടി മാറ്റി 
വാഴപ്പഴങ്ങൾ അതിൽ നിന്ന്‌ എടുത്തുന്ന തന്നിരുന്ന ഒരു വലിയ മാജിക് കാരിയായിരുന്നു  
കാരിത്തോട്ടമ്മ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,
നെല്ലും മറ്റു കിഴങ്ങു വർഗ്ഗങ്ങളും അതിന്റെ മറ്റു അറകളിൽ ഭദ്രമായിസൂക്ഷിച്ചിരുന്നു 
ആദ്യമായി ചീന ഭരണികൾ 
കാണുന്നത് എതിർ വശത്തു ഇരുന്ന  അലമാരയിൽ നിന്നായിരുന്നു, വെള്ളയിൽ നീല നിറത്തിലുള്ള ചിത്രപ്പണികൾ ഉള്ള ഭരണികളും കപ്പുകളും, വർഷങ്ങൾക്കു ശേഷം അതിന്റെ ചരിത്ര പരമായ സ്വാധീനവും മനുഷ്യ ജീവി എന്നുള്ള നിലയിൽ  വളരെ പ്രാധാന്യത്തോടെ ഞാൻ   മനസ്സിലാക്കിയിട്ടുണ്ട്  
 
കിടപ്പു മുറിയിൽ നിന്ന്‌ ഇടത്തേക്ക് ഇറങ്ങിയാൽ അടുക്കളയായി,മണ്ണ് കൊണ്ട് ഉയർത്തിയ പാതകം പാചകം (ചെയ്യാനുള്ള സ്ഥലം )
അതിനു മുകളിൽ പാചകം  ചെയ്യാനുള്ള കല്ലുകൾ, അതിനു മുകളിലായി വിറകുകൾ  അടുക്കിയിരിക്കുന്ന
ചേരു ( വിറകു അടുക്കാനുള്ള തട്ട് ) ഈർക്കിളിൽ കൊർത്ത്  മാലകളായി കുടംപുളികൾ കോർത്തു ഉണക്കാനിട്ടിരിക്കുന്നു 
പുതിയവയും പഴയവയും 
ആൻസൽ ആഡംസിന്റെ  കളർ സോൺ സിസ്റ്റം ഓർമ്മിപ്പിച്ചു 
ഉറികൾ ആദ്യമായി കണ്ടത് 
അവിടെ വെച്ചാണ്  എന്നാണ് എന്റെ ഓർമ്മ കവുങ്ങിന്റെ ഓല കൊണ്ട് മുടി പിന്നിയതു പോലെ നാലായി പിന്നി ഒരു മിച്ചു മുകളിൽ കെട്ടിയിട്ടിരിക്കുന്നു അതിൽ ചട്ടികളുമുണ്ട്, അടുക്കളയിൽ നിന്ന്‌  എന്റെ പ്രധാന സ്ഥലമായ വീടിന്റെ പിറകിലേക്ക് അടുക്കള വാതിലിലൂടെ ഇറങ്ങാൻ പറ്റും   പിറകിലെ ഭിത്തിയോടു ഒരു നീണ്ട ഇരിപ്പിട കെട്ടു ഉണ്ട് അവിടെയിരുന്നു താഴേക്കു നോക്കിയാൽ തട്ടുകളിലായി 
ഭൂമിയെ കാണാൻ പറ്റും, തട്ടുകളിലായി നട്ടിരിക്കുന്ന വിവിധ തരത്തിലുള്ള വിളകൾ 
കാണാം, ഞാൻ അല്പം മുതിർന്നപ്പോൾ  അതായതു (ബാലരമ വായിക്കുന്ന പ്രായം ) അമ്മയും ഞാനും കാരിത്തോട്ടയിൽ  
ചെല്ലുമ്പോഴെല്ലാം ഒരു ചെറിയ വെട്ടു കത്തിയുമായി ഞാൻ  
ആ പറമ്പിലേക്കു ഇറങ്ങും 
പേരക്ക,ചമ്പക്ക,ചെന്തെങ് 
മാങ്ങ,കൈതച്ചക്ക, ആഞ്ഞിലി ചക്ക, പറങ്കി പഴയ എന്ന് വേണ്ട എല്ലാം കിളിയെ പോലെ ഓടി നടന്നു തിന്നും , ആദ്യം ചെന്തെങ്ങിൽ നിന്ന്‌ ഒരു കരിക്ക്  കുത്തിയിട്ടു തരും അത് കഴിഞ്ഞു പേരക്ക,ചാമ്പക്ക വീടിന്റെ തെക്കേ അറ്റത്തെ കിണറ്റിൽ നിന്ന്‌ തണുത്ത വെള്ളം കൂടെ കുടിച്ചാൽ 
പിന്നെ ഞാൻ ഒന്നും കഴിക്കില്ല 
അമ്മ ചോറുണ്ണാൻ വിളിച്ചാലും പോകില്ല , കഴിച്ചു കഴിഞ്ഞു  അമ്മയും കാരിത്തോട്ടമായും കൂടെ പറങ്കി ഏറുക്കാൻ  ഇറങ്ങും   രണ്ട് ദിവസം മുഴുവനും നിന്നാലും   പറങ്കി തീർക്കാൻ പറ്റില്ല  അത്രക്ക് വസ്തുവിന്റെ ചുറ്റിനും ഉണ്ടായിരുന്നു പറങ്കികൾ 
 കുറച്ചു കഴിഞ്ഞു  കഥാ പുസ്തങ്ങളുമായി വസ്തുവിന്റെ ഏറ്റവും താഴെ അറ്റത്തേക്ക് ഞാനും പോകും അമ്മയും കരിതോട്ടമ്മയും കൂടെ പറങ്കി എറിക്കുന്നുണ്ടാവും അപ്പച്ചൻ കപ്പ നടുന്നുണ്ടാവും അവരെല്ലാവരും  അടുത്തുണ്ടല്ലോ എന്ന 
ബലത്തിൽ ഞാൻ കഥാ പുസ്തകങ്ങളുമായി വസ്തുവിന്റെ ഏറ്റവും താഴെ തുണ്ടിൽ നിൽക്കുന്ന കുടം പുളിയുടെ അടുത്തേക്ക് അവർ കാണാതെ പോകും, രണ്ട് വലിയ കുടം പുളികൾ ഉണ്ടായിരുന്നു 
അവിടെ, കാവിലെ ഉത്‌സവത്തിനു കാണുന്ന അമ്മൻ കുടത്തിലെ ശിഖരങ്ങൾ പോലെ,ക്രിസ്തുമസിന് നാട്ടുന്ന ക്രിസ്തുമസ് ട്രീ പോലെ അവയിങ്ങനെ മുകളിലേക്കുള്ള ചൂണ്ടുന്ന ആരോ ആകൃതിയിൽ 
നക്ഷത്ര മത്സ്യത്തെ പോലെ 
നിലംപറ്റി ശിഖരങ്ങൾ വിടർത്തി വളർത്തി ഇട്ടിരുന്നു , നല്ല വിളഞ്ഞു പഴുത്ത പുളി അല്പം ബ്രൗൺ മഞ്ഞ കളർ ആയിരിക്കും താഴെ 
നിന്ന്‌ പറിക്കാവുന്നത് പറിച്ചു 
രണ്ടായി പിളർത്തി നടുക്കത്തെ  
വെള്ളവും കുരുവും തള്ള വിരലുകൾ കൊണ്ട്  നുഴഞ്ഞു എടുത്തു വായിലേക്ക് മൊത്തികുടിച്ചു  നുണയുമ്പോൾ മധുരവും പുളിയും 
ഒരുമിച്ചു അനുഭവപ്പെടും കൊതി കൂടുമ്പോൾ മഞ്ഞ പുളി
കടിച്ചു തിന്നും, വൈകിട്ടു തിരിച്ചു ചെല്ലുമ്പോൾ ആവും കാരിത്തോട്ടമ്മ വാ തുറന്നു പല്ലുകൾ പരിശോധിക്കുക   
കറ പിടിപ്പിച്ചെന്നു വഴക്കും പറയും, 

പാറ പൊടിഞ്ഞുണ്ടായ പഞ്ചാര 
മണലായായിരുന്നു ഏറ്റവും താഴെ തുണ്ടിൽ ഉണ്ടായിരുന്നത് 
പുളിയിലകൾ വകഞ്ഞു മാറ്റി ഞാൻ പുളി മരത്തിനു അകത്തേക്ക് കയറും , ഉരുളൻ കല്ലുകൾ പൊങ്ങി നിൽക്കുന്ന ആ എയർ  കണ്ടീഷൻ റൂമിലേക്ക്‌  ഞാൻ കയറും, ഉച്ചമയക്കം  ശല്യ പ്പെടുത്തി എന്ന് പരാതിപ്പെട്ടു  ഉണങ്ങിയ കരീലകൾ ചലിപ്പിച്ചു കൊണ്ടൊരു  വിളഞ്ഞ മഞ്ഞ ചേര പതിയെ ഇഴഞ്ഞു പോയ്‌, കൃഷിയുടെ ദേവന്മാരിൽ യക്ഷിക്കും മറുതായിക്കും ഉള്ള സ്ഥാനം എന്താണ് എന്ന് പണ്ട്   അപ്പച്ചൻ പറഞ്ഞു തന്നിരുന്നു 
കൃഷി നശിപ്പിക്കാൻ വരുന്ന പന്നിഎലികളെയും മറ്റു കീടങ്ങളെയും ചേര പിടിച്ചു തിന്നും അങ്ങനെ അവ നമ്മുടെ കൃഷിയെ സംരക്ഷിക്കും  അത് കൊണ്ട് ചേരയെ സുഹൃത്തായി ആണ് അപ്പച്ചൻ കണ്ടിരുന്നത് 
 അവൻ നമ്മളെ കാണുമ്പോഴേ പേടിച്ചോടുമായിരുന്നു,പക്ഷേ അവനും അറിയാം നമ്മൾ ഒന്നും 
ചെയ്യില്ലാന്നു അത് കൊണ്ടാണ് അദ്ദേഹത്തിന്റെ പോക്കിന് 
അല്പം സാവകാശം ,എനിക്കും  കൂടെ അവകാശപ്പെട്ട ഭൂമിയാണ് എന്നുള്ള അവന്റെ ഗർവ്  , ഞാൻ പതിയെ പുളി യുടെ മുകളിലേക്കു 
നോക്കും സൂര്യ രശ്മികൾ ഇലകൾക്കു ഇടയിലൂടെ അരിച്ചു  
ഇറങ്ങുന്നുണ്ട് , ഗോൾഡൻ റേഷ്യോയിലുള്ള പിരിയാൻ ഗോവണി പോലെ ഒരു ചുറ്ററിനു 
പുളിങ്കമ്പുകൾ സുഗമായി കയറാനും ഇറങ്ങാനും പറ്റും 
ഞാൻ കഥപുസ്തകവുമായി 
സുഖമായി ഇരിക്കാവുന്ന ഒരു കൊമ്പിൽ സ്ഥാനം പിടിക്കും 
അവിടെ ഇരുന്നു  നിരവധി കഥപുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്, പിന്നീട് അമ്മയുടെ നീട്ടി വിളി കേൾക്കുമ്പോൾ ആയിരിക്കും തിരികെ വീട്ടിലേക്കു പോവുക, പിന്നെ
കാരിത്തോട്ടമ്മയുടെ മഞ്ഞ പല്ലിന്റെ പരാതിയിൽ       
വീടിനു ഒരു വശത്ത്‌  
 ഉണങ്ങിയ മുളയിൽ വറത്തു 
ഇട്ടു വച്ചിരിക്കുന്ന ഉമിക്കരി കൊണ്ട് നിര്ബന്ധിപ്പിച്ചു എന്റെ പല്ല് തേപ്പിക്കും. 

കാരിത്തോട്ടമ്മ 
കാരിത്തോട്ടമ്മയുടെ യഥാർത്ഥ 
പേരു പൈങ്ക എന്നായിരുന്നു 
കാരിത്തോട്ടമ്മക്ക് ഭയങ്കര സ്നേഹം ആയിരുന്നു,
ഉപദേശങ്ങളും വഴക്ക് പറച്ചിലുമെല്ലാം പതിഞ്ഞ സ്വരത്തിൽ കൊച്ചെന്നു വിളിച്ചു കൊണ്ടായിരിക്കും തുടങ്ങുക 
വെളുത്തു മെലിഞ്ഞ 
കാരിത്തോട്ടമ്മക്ക് ചെറിയ കോങ്കണ്ണ്  ഉണ്ടായിരുന്നു,
കാവടി പോലെ തമ്മിൽ തമ്മിൽ നോക്കി നിൽക്കുന്ന കാൽ വിരലുകൾ, 
അതെങ്ങനെയാ ഇങ്ങനെ ആയതു  എന്ന് ഞാൻ സംശയം ചോദിക്കും , വാതമാണ് കൊച്ചേ എന്ന് പറയും രാത്രി ആയാൽ ആഹാരത്തിനു 
ശേഷം കാരിത്തോട്ടമ്മയുടെ  
ഒരു ശീലമുണ്ട് , അപ്പച്ചന്റെ തുറുപ്പു ബീഡികൾ അടിച്ചു മാറ്റി  വലിക്കും കിടക്കുന്നതിനു മുൻപ്   
വിളക്ക് വെട്ടത്തിൽ കാലു നീട്ടി ഇരുന്ന് വിളക്കിലെ തീയിൽ  കത്തിച്ചു ചുണ്ടിൽ വെച്ച് പുക ആഞ്ഞു വലിക്കും വലിക്കുമ്പോൾ. എരിവ് തിന്നപോലെ ശബ്ദം ഉണ്ടാക്കും പുകകൾ കൊണ്ട് വട്ടം വിടാൻ ഞാൻ ആവശ്യപ്പെടും  
ആദ്യം ഓക്കെ കാരിത്തോട്ടമ്മ ശ്രമിക്കും ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോൾ   പോ...കൊച്ചേ എന്ന് പറഞ്ഞു  നാണം വരും, 
വെളുത്ത വൃത്ത പുകൾ കാണായി കാത്തിരുന്നു  കാത്തിരുന്നു  കണ്ണിൽ  ഉറക്കം വന്നു തുടങ്ങുമ്പോൾ ഞാൻ എണീറ്റു ചരിഞ്ഞു  കാരിത്തോട്ടമ്മയുടെ മടിയിൽ തല വെച്ച് ഉറങ്ങും വലിക്കിടയിൽ   ചെറുതായി എന്തൊക്കെയോ പാട്ടുകൾ പാടി       എന്റെ മേത്തു താളം പിടിക്കും  ഇടക്ക് എരിവിന്റെ 
ശബ്ദം  ഇടവിട്ടു കേൾക്കും  ഞാൻ ശാന്തമായി ഉറങ്ങും  

സുനിൽ സി എൻ (ലിനസ് )
29/7/2020


  
 

Saturday, 25 July 2020

"കാർബൺ ഒരു ഫീൽ ഗുഡ് സിനിമ മാത്രമല്ല "കാർബണിന്റെ നിധി "കിട്ടിയത് എനിക്കാണ് - സുനിൽ സി എൻ (ലിനസ് ) (ഫിലിം റിവ്യൂ )


"കാർബണിന്റെ നിധി "കിട്ടിയത് എനിക്കാണ് 
കാർബൺ എന്ന സിനിമയുടെ നിധി ആദ്യമായി കണ്ടു പിടിച്ച മലയാളിയായ സിനിമ പ്രേമി ഞാൻ ആണ്, എന്താണ് അങ്ങനെ പറയാൻ കാരണം എന്നല്ലേ ഞാൻ പറയാം, ഏറെ ഇഷ്ടപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് കാർബൺ, കാർബണിനെ കുറിച്ച് റിവ്യൂ എഴുതണം എന്ന് ചിന്തിച്ചിട്ട് കുറച്ചു നാളുകൾ ആയി,, പോയട്രി ഫിലിം ഹൌസ് ന്റെ ബാനറിൽ സിബി തൊട്ടുപുരവും, നവിസ് സേവ്യറും നിർമ്മിച്ച്  വേണു തിരക്കഥയും സംവിധാനവും നിർവഹിച്ചlരണ്ടായിരത്തി പതിനെട്ടിൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് കാർബൺ ഭഗത് ഫാസിൽ, മമത മോഹൻദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച്  മലകളുടെയും, കാടിന്റെയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഒരു മനോഹരമായ  ഒരു സിനിമയാണ് കാർബൺ, ഛായാഗ്രഹണം നിർവഹിച്ചത് കെ,.യു  മോഹനൻ, എഡിറ്റിംഗ്  ബീന പോൾ, മ്യൂസിക് വിഷാൽ ഭാരദ്രാജ്, ബിജിപാൽ, 
എന്താണ് കാർബൺ എന്നാ സിനിമ സമൂഹത്തോട് പറയാൻ ഉദ്ദേശിച്ചത് , അതിലെ നിധി കണ്ടെത്താൻ മലയാളികൾക്ക് കഴിഞ്ഞിട്ടുണ്ടോ..?എന്താണ് അതിലെ നിധി , കാർബൺ ഒരു ഫീൽ ഗുഡ് മൂവിക്കു അപ്പുറം അതൊരു ഹിസ്റ്റോറിക്കൽ സിനിമയാണ് എന്നതാണ് അതിലെ എനിക്ക് കിട്ടിയ നിധി അത് പ്രേക്ഷകർക്ക് വേണ്ടി  ഒളിപ്പിച്ചു വെച്ചത് തന്നെയാണ് സംവിധായകനും തിരക്കഥാ കൃത്തുമായ വേണുവിന്റെ  വിജയം,  എങ്ങനെയാണു അത് കേരളത്തിന്റെ ചരിത്രവുമായി ബദ്ധപ്പെട്ടു കിടക്കുന്നതു എന്ന് പരിശോധിക്കാം 
സിനിമയിൽ ഭഗത് ഫാസിൽ അവതരിപ്പിക്കുന്ന സിബി സെബാസ്റ്റിയൻ എന്നാ കഥാപത്രം എളുപ്പത്തിൽ കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു യുവാവാണ് അതിനു വേണ്ടി അയാൾ നടത്തുന്ന പരിശ്രമങ്ങൾ ആണ് സിനിമയിൽ ഉടനീളം അതിൽ മൂടി വച്ചിരിക്കുന്ന നിധി പ്രേക്ഷകന് മനസ്സിലായിട്ടുണ്ടാവില്ല പക്ഷേ കഥാപാത്രം സഞ്ചരിച്ച വഴിയിലൂടെ അല്പം പിറകോട്ടു ചരിത്രപരമായി യാത്ര ചെയ്താൽ നിധി കിട്ടാൻ എളുപ്പമാകും 
കേരളത്തിലെ ചരിത്രകാരന്മാർ പറയാതെ ഒളിപ്പിച്ചു വെച്ച ചരിത്രമാണ്  സിബി എന്ന കഥാപാത്രത്തിന്റെ യാത്രയിലൂടെ  പറഞ്ഞിട്ടുള്ളത് അത്  എന്താണ് എന്ന് നോക്കാം, 
കേരള ചരിത്രം ബി സി നാലാം  നൂറ്റാണ്ടിൽ കേരളം  തമിഴകം എന്നാണ് അറിയപ്പെട്ടിരുന്നത് അത് കേരളം മാത്രമായിരുന്നില്ല  മഹാരാഷ്ട്രയുടെ കുറച്ചു ഭാഗം, ആന്ധ്രാ പ്രദേശിന്റെ കുറച്ചു ഭാഗം, കർണാടകം, കേരളം, തമിഴ് നാട് എന്നിവയെല്ലാം കൂടി ചേർന്ന തമിഴകം എന്ന ബൃഹത് രാജ്യമായിരുന്നു അനേകം നാട്ടുരാജാക്കന്മാർ തമിഴകത്തെ പ്രദേശങ്ങളിൽ ആക്കി വിഭജിച്ചു ഭരണം നടത്തിയിരുന്നു, ആ കാലഘട്ടം തമിഴകം ബുദ്ധ പാരമ്പര്യത്തിൽ ലയിച്ചു നിന്നിരുന്നു, കാടിനുള്ളിലെ ചൈത്യങ്ങളും, വിഹാരങ്ങളും, നിരവധി സർവകാല ശാലകളും നിലനിന്നിരുന്നു, ഇന്നത്തെ ശബരിമലയും അതിനോട് അനുബന്ധിച്ചുള്ള പ്രദേശങ്ങളും എല്ലാം ബുദ്ധ പാരമ്പരുത്തിൽ തിളങ്ങിയ സമയം ആയിരുന്നു, അപ്പാ കൽട്ടും, അയ്യാ കൽട്ടും നിലനിന്നിരുന്ന സമയം, ബൗദ്ധ രീതിയിലുള്ള ആചാരഅനുഷ്ടാങ്ങളും ശരണം വിളികളും നില നിന്നിരുന്ന സമയം , ഹീനയാന ബുദ്ധിസത്തിൽ നിന്നും മഹായാന ബുദ്ധിസത്തിലേക്കു  മാറ്റം സംഭവിച്ച സമയം (ഹീനയാന ബുദ്ധിസം എന്നാൽ എന്താണ് എന്ന് പറയാം ഇടുങ്ങിയ വഴി എന്നാണ് അതിന്റെ അർഥം സിനിമയിൽ സിബി തന്റെ സുഹൃത്തിനോട് ഇടുങ്ങിയ വഴികളെ കുറിച്ച് സംസാരിക്കുന്നുണ്ട്,  അത് ഹീനയാന ബുദ്ധിസത്തെ കുറിക്കുന്നു, മഹായാനം എന്നത്തിലേക്ക് കാലം എത്തുന്നതിനു മുൻപേ ബുദ്ധൻ മരണപ്പെട്ടു, ഒരു ബിംബങ്ങളെയും ആരാധിച്ചിട്ടില്ലാത്ത ഹീനയാന ബുദ്ധിസം ബുദ്ധന്റെ മരണത്തോട് കൂടി രണ്ടായി പിരിഞ്ഞു അനുയായികൾ ബിംബത്തോടു കൂടി ആരാധിക്കാൻ തുടങ്ങി, അങ്ങനെ തമിഴകം രണ്ടാം നൂറ്റാണ്ടോടു കൂടി വൈദേശീകരായ വേട്ടക്കാരായ ആര്യന്മാർ പലായനം ചെയ്തു തമിഴകത്തു എത്തി,   മധ്യപ്രദേശിന്റെ ഭാഗങ്ങൾ ആര്യന്മാർ കയ്യടക്കി വടക്കുനിന്നും  കർണ്ണാടക,  കേരളം വഴി തമിഴക പ്രദേശങ്ങൾ ആക്രമിച്ചു കീഴ്പെടുത്തി തദ്ദേശ വാസികളെ അടിമകൾ ആക്കി ,മധ്യപ്രദേശിന്റെ ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ  ലൈംഗീക കോളനികൾ ആക്കി ദേവദാസി സമ്പ്രദായം  ആരംഭിച്ചു, പിന്നീട് ആര്യന്മാർ കർണാടകയിൽ ഉള്ള ദൈവമില്ലാത്ത ഹീനയാന ബുദ്ധിസ്റ്റുകളെ രാജസ്ഥാനിലൂടെ പാക്കിസ്ഥാനിലേക്കു ഓടിച്ചു, പിന്നീട് അവർ  കേരളത്തിലേക്കു കടന്നു ആക്രമിച്ചും ചതിയിൽ പെടുത്തിയും കീഴ്പെടുത്തി തമിഴകത്തിന്റെ ആസ്ഥാനമായിരുന്നു മധുര ഉൾപ്പെടെ കീഴ്പ്പെടുത്തി എടുത്തു, കേരളത്തിളും തമിഴ് നാട്ടിലും ഉണ്ടായിരുന്ന പ്രദേശിക ജങ്ങളെ ചേര, ചോള, പാണ്ട്യ, നാഗ വംശജരെ ആക്രമിച്ചു കീഴ്പെടുത്തി അടിമകൾ ആക്കി, തമിഴ് നാട്ടിൽ ഉള്ള പാണ്ഢ്യരെ ശ്രീലങ്കയിലേക്ക് നാട് കടത്തി അതിനു വേണ്ടി കടലിനു കുറുകെ ഒരു പാലം പണിഞ്ഞു അവരെയാണ് സിംഹളർ എന്നറിയപ്പെടുന്നത്, നൂറ്റാണ്ടുകൾക്ക് ശേഷം അവർ ജന്മ നാട്ടിൽ തിരിച്ചു വന്നു  കേരളത്തിൽ നടന്ന ഈ ആര്യ  ആക്രമണത്തിൽ നിന്നാണ്‌ മഹാഭാരത യുദ്ധകഥ  ഉണ്ടായതാണ് , മഹാബലിയുടെ സമ്പൽ സമൃദ്ധമായ അഹിംസയില്ലാത്ത നാട് ആര്യന്മാർ വരുന്നതിന് മുൻപുള്ള കാർഷിക കേരളത്തെ ആണ് സൂചിപ്പിക്കുന്നത്, കാർബണിലെ സിബി എന്ന കഥാപാത്രത്തിണ്‌ യാത്രയിൽ കിട്ടുന്ന തകർന്ന വാളിന് ആര്യ ദ്രാവിഡ യുദ്ധവുമായി ചരിത്ര പരമായ ബന്ധം സാഷ്യപെടുത്താം, സംഘകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന്‌  ഹിമാചൽ, ടിബറ്റൻ വഴി ബുദ്ധിസം ചൈനയിലേക്കും മറ്റു രാജ്യങ്ങളിലും വ്യാപിച്ചു, ഇന്ത്യയിൽ ബുദ്ധിസം തകർക്കപ്പെട്ടു ആര്യമാർ പുതിയ കഥകളും ദൈവങ്ങളെയും ജാതി വ്യവസ്ഥയുമെല്ലാം പ്രചരിപ്പിച്ചു, ബുദ്ധ വിഹാരങ്ങൾ, ബുദ്ധ പ്രതിമകൾ, ചീന, ചട്ടി, ചീന വല, കല്ല് കൊത്ത്‌ കളി,തുടങ്ങിയ പ്രദേശിക കളികൾ ഉൾപ്പെടെ  ആചാരങ്ങൾ കൊണ്ട് തകർക്കപ്പെട്ടു, തമിഴ് നാട്ടിലെ തക്കല എന്നാ പ്രമുഖ കൊട്ടാരത്തിന്റെ കിടപ്പു മുറിയുടെ സീലിങ്ങിൽ ഇപ്പോഴും പഴയ ടിബറ്റൻ ചിത്ര ശില്പ കലയുടെ കയ്യൊപ്പു കാണാം, കേരളത്തിലെ മ്യുസിങ്ങളിൽ നിന്നും ബുദ്ധ പ്രതിമകൾ ചെറുതായി വരുന്നതും അപ്രത്യക്ഷമാകുന്നതും  കാലാകാലങ്ങളായി ആര്യന്മാരുടെ കൂട്ടായ പ്രവർത്തന ഫലമാണ്  കാർബണിന്റെ അവസാനം സിബി എന്ന കഥാപാത്രം  നിധിയും കൊണ്ട് എത്തുന്നത്  തമിഴ് നാട്ടിലാണ്  അതിനു ഉള്ള കാരണവും കേരളത്തിന്റെ നിധി (ഗോൾഡൻ ഏജ് )എന്നത് സംഘ കാല  ചരിത്രമാണ് എന്നതാണ്  അതാണ് കാർബൺ എന്നാ സിനിമയുടെ നിധി 
സുനിൽ സി എൻ ( ലിനസ് )
26-7-2020

എന്താണ് കള എന്ന സിനിമയുടെ പ്രാധാന്യം..?

കള  എന്ന മലയാള  സിനിമ  പോസ്റ്മോഡേർണിസത്തിലേക്കുള്ള   സിനിമയുടെ മാറ്റങ്ങളിൽ ഒന്നാണ് മാസ്സ് സിനിമകൾ കൊണ്ടും  സോഷ്യൽ കോസെപ്റ്റുകൾ ...